Sunday, April 15, 2018

VAIKOM

ഇന്ന് വൈക്കത്തഷ്ടമി-- വൈക്കത്തപ്പൻ അനുഗ്രഹം ചൊരിയുന്ന ദിവസം. അതിസുന്ദരനും സദാ സമയം ശിവഭക്തിയിൽ മാത്രം മുഴുകിയിരുന്ന ഒരു ഗന്ധർവ്വനുണ്ടായിരുന്നു. വിഷ്ണുവിേനയും വിഷ്ണു ഭക്തരേയും പുശ്ചിച്ചിരുന്നു. ഒരു ദിവസം വിഷ്ണുവിനെ നേരിട്ടു കണ്ടപ്പോൾ വളരെ പരിഹസിച്ചു. നീ പുലിക്കാലോട് കൂടിയ വനാകട്ടെ! വിഷ്ണു ശപിച്ചു. ശാപമോക്ഷമായി ചിദംബരത്തുള്ള സ്വയംഭൂ ശിവലിംഗത്തെ ഭജിച്ചാൽ പഴയ രൂപം കിട്ടുമെന്ന് പറഞ്ഞു. അവിടെ പർണ്ണശാലകെട്ടി ഭജിച്ചു. വണ്ടുകളും ഈച്ചകളും നുകരാത്ത പൂക്കൾ മാത്രമേ പൂജയ്ക്കെടുക്കൂ എന്ന നിർബന്ധമുണ്ടായിരിന്നു. പുലിയുടെ കാലായതിനാൽ എത്ര ഉയരത്തിലും കയറാൻ സഹായകമായിരുന്നു.സംപ്രീതനായ പരമശിവൻ പ്രത്യക്ഷപെട്ട്, നീ വ്യാഘ്രപാദ മഹർഷി. എന്നറിയപ്പെടുമെന്നനുഗ്രഹിച്ചു. വ്യാഘ്രപാദ മഹർഷിക്ക്, പാവ്വതീ സമ്മേതനായി പരമശിവൻ ദർശനം നൽകിയ ദിനം. മഹർഷിയോട് എന്ത് വരമാണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ "എല്ലാവർഷവും ഈ ദിവസം ദർശനത്തിനെത്തുന്ന ഭക്തർക്ക് അനുഗ്രഹ വർഷം ചൊരിയണമെന്നത് "മാത്രമായിരുന്നു. ഈ ദർശനപുണ്യം നേടാനാണ് പതിനായിരങ്ങൾ എത്തിചേരുന്നത്അന്നത്തെ പ്രാതൽ(പ്രസാദമൂട്ട്) കഴിക്കാൻ ഭക്തസഹസ്രങ്ങൾ നാനാഭാഗത്ത് നിന്നും എത്തുന്നു. ഉദയനാപുരത്തപ്പൻ തന്റ ജന്മ നിയോഗമായ താരകാസുരനിഗ്രഹത്തിനു പുറെപ്പട്ട ശേഷം, പുത്രന്റ വിജയത്തിനു വേണ്ടി, പതിനൊന്ന് ദിവസം ഭൂതഗണങ്ങൾക്ക് ബലി നൽകിയും ബ്രാഹ്മണ സദ്യയും, തന്റ ഭക്തർക്ക് എല്ലാ അനുഗ്രഹങ്ങളും വാരി ചൊരിഞ്ഞു കൊണ്ടുമിരിക്കുന്ന വൈക്കത്തപ്പൻ പന്ത്രണ്ടാം ഉത്സവമായ അഷ്ടമി ദിവസം പുത്രന്റ വിവരം അറിയാതെ ഉത്കണ്ഠയോടും ആകാംഷയോടും നിൽക്കുന്ന ഒരച്ചന്റ ഭാവത്തിലാണ്. നിരാഹാരനായിട്ടാണ് വൈക്കത്തപ്പൻ ഇന്ന്. രാവിലത്തെ ശ്രീബലി രാത്രി ആണ് എഴുന്നള്ളിക്കുന്നത്. രാത്രി ഒൻപത് മണിക്ക് കിഴക്കേ ആന പന്തലിൽ ഒരു വീക്കൻ ചെണ്ട മാത്രം, അതും ദീർഘമായ ഇടവേളയിൽ ഒരു മുട്ടുമാത്രം, ദുഃഖമഗ്നനായി നിൽക്കുന്നു. ഈ സമയം ഉദയനാപുരത്തപ്പൻ വിജയശ്രീലാളിതനായി വരുന്നു. അഷ്ടമിയുടെ ഏറ്റവും പ്രധാന ചടങ്ങാണ് ഉദയനാപുരത്തപ്പന്റ വരവ്. ഒപ്പം കൂട്ടുമേലമ്മ, ശ്രീനാരായണപുരം കൃഷ്ണൻ, മൂർത്തേടത്തു കാവിലമ്മ,ഇണ്ടംതുരുത്തിയമ്മ,പുഴവായിക്കുളങ്ങര കൃഷ്ണൻ, കിഴക്കും കാവിലമ്മ ടിവിപുരം ശ്രീരാമസ്വാമി തുടങ്ങിയ ദേവീ ദേവന്മാർ അകമ്പടി സേവിക്കും. ഈ വരവ് വൈക്കം ക്ഷേത്ര മതിൽക്കകത്ത് പ്രവേശിക്കുന്ന ഈ പ്രൗഢ ഗംഭീരമായ കാഴ്ച അവർണ്ണനീയമാണ്. ഇവർ വൈക്കത്തപ്പനൊപ്പം നിരന്ന് നിൽക്കുമ്പോൾ കറുകയിൽ കൈമ്മൾ പല്ലക്കിൽ വന്ന് ആദ്യം വലിയ കാണിക്ക സമർപ്പിച്ചു കഴിഞ്ഞാൽ ഭക്തസഹസ്രങ്ങൾ കാണിക്കയർപ്പിക്കുന്നു. അതിനു ശേഷം യാത്ര അയപ്പാണ്. അഞ്ചു പ്രാവശ്യം യാത്ര ചൊല്ലി ഉദയനാപുരത്തപ്പൻ മടങ്ങുന്നു. വൈക്കത്തപ്പൻ ദു:ഖ മഗ്നമായ നാദസ്വരത്തിന്റ അകമ്പടിയോടെ തിരിച്ചു വരുന്നു . ഈ രംഗങ്ങൾ തികച്ചും ഹൃദയ സ്പർശിയാണ്.(വീഡിയോ)അതിനു ശേഷമാണ് വൈക്കത്തപ്പൻറ പന്തീരടി,ഉച്ചപൂജ മുതൽ അന്താഴ ശീവേലി വരെയുള്ള ചടങ്ങുകൾ നടക്കുന്നത്. വൈക്കത്തപ്പൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ!! ഹരി വയലാറ്റുമഠം

No comments: